2019, ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച

മനുഷ്യവികാരങ്ങൾ

വികാരങ്ങളേ  മറ്റൊരാൾക്ക് അനുഭവിപ്പിച്ചുനല്കാനാകില്ല . അത് ദുഃഖമായാലും, സങ്കടമായാലും,ദേഷ്യമായാലും ഒക്കെ അങ്ങനെ തന്നെ. അതുകൊണ്ടുതന്നെ ഒരു വ്യക്തിയുടെ മനസ്സിലെ ആഴ്ന്നു ഇറങ്ങിയ പടർപ്പുവേരുപോലെയുള്ള സമ്മർദ്ദം ഒരുതരം മരവിപ്പാകുന്നു. എങ്ങനെ ആ സമ്മർദ്ദത്തിൽ നിന്നും പുറത്തുവരും എന്നത് വലിയ കാര്യമാണ്. മരുന്നിനോ മന്ത്രത്തിനോ മാറ്റാൻ കഴിയാത്തവിധം അത് മാറിയേക്കാം. എനിക്ക് തോന്നിയിട്ടുണ്ട് ശാന്തതയുള്ള ചുറ്റുപാടും പ്രോത്സാഹനം തരുന്ന വ്യക്തികളുമായുള്ള ഇടപെടലുകളുമാണ് പലപ്പോഴും ഒരു വിഷാദ രോഗിയുടെ തിരിച്ചുവരവിന് പാതയാകുക. ചുറ്റും ആയിരമായിരം പേരുണ്ടായാലും, ഒറ്റപ്പെടൽ ഉണ്ടാകാം. മാനസികമായ അല്ലെങ്കിൽ ഹൃദയത്തിന്റെ ആന്തരികമായ ഒറ്റപ്പെടൽ ഒരുതരം നീറ്റലും, ശ്വാസംമുട്ടലും ഉണ്ടാക്കും. സ്വന്തം ശരീരം അതിനെ ഉൾകൊള്ളാൻ ശ്രമിക്കുന്നത് ചിലപ്പോൾ വിഭ്രാന്തിയിലൂടെയോ അല്ലെങ്കിൽ നിശ്ശബ്ദതയിലൂടെയോ ആയിരിക്കാം. പഞ്ചേന്ദ്രിയങ്ങളിലൂടെ വികാരങ്ങൾ കൈമാറാൻ ആവില്ല. വാക്കുകളിലൂടെയോ ആംഗ്യങ്ങളിലൂടെയോ അത് പകർന്നുനൽകാൻ ആവില്ല. ലോകത് എത്രതന്നെ മനുഷ്യരുണ്ടാകുന്നുവോ അത്രതന്നെ വികാരങ്ങൾ വത്യസ്തമായിരിക്കാം. ഒരു പക്ഷെ മറ്റൊരാൾ ഏതുതരം വികാരത്തിൽ ആണെന്ന് മനസ്സിലാക്കാൻ ദീർഘകാലത്തെ അടുപ്പമോ, ഒരുമിച്ചുള്ള സഹവാസമോ സഹായിച്ചേക്കാം എന്നാലും അത്രതന്നെ ആഴത്തോടെ ഉൾക്കൊള്ളാൻ പറ്റും എന്നത് വെറും സ്വപ്നം മാത്രം. ജൻമം നൽകിയ അമ്മയ്ക്ക് പോലും അതിനാവില്ല എന്നതാണ് പരമാർത്ഥ സത്യം. ഓരോ മനുഷ്യന്റെ ഉള്ളിലും അവന്റെ അല്ലെങ്കിൽ അവളുടെ വികാരങ്ങളെ കീഴ്പ്പെടുത്താൻ വളർന്നുവന്ന സാഹച്യര്യങ്ങളുടെ മേമ്പൊടിയായി തീർത്ത ചില സംവിദാനം ഉണ്ടാകും. ഉതാഹരണത്തിനു, ഒരാൾ തന്റെ ദേഷ്യത്തിന്റെ പാറുന്നതയിൽ എത്തുമ്പോ മറ്റുള്ളവർക്കുപോലും അഹസ്യമായ രീതിയിൽ പൊട്ടിത്തെറിച്ചേക്കാം, അല്ലെങ്കിൽ തന്റെ ചുറ്റുപാടുമുള്ള വസ്തുക്കളെ ഒതന്നില്നിന്നും നിറഞ്ഞുനിൽക്കുന്ന ശക്തിയിലൂടെ നശിപ്പിക്കാൻ ശ്രമിക്കാം അതുമല്ലെങ്കിൽ സ്വയമോ മറ്റുള്ളവരെയോ വേദനിപ്പിക്കാൻ ശ്രമിച്ചേക്കാം. അതുപോലെ സങ്കടം നിറയുമ്പോൾ ചിലർ കരഞ്ഞോ, നിശബ്ദമായി ഇരുന്നോ, മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുകയോ ചെയ്യുന്നത് കാണാം. ഇതൊക്കെ ഒരുതരത്തിൽ സ്വയം മനസും ശരീരവും ഒതുചേർന്നു എടുക്കുന്ന തീരുമാനങ്ങളുടെ മുഖം മൂടിയാണ് , ശാന്തത തേടാൻ വേണ്ടി സ്വയം കണ്ടെത്തുന്ന ചേഷ്ടകൾ ആയും കണക്കാക്കാം. പലപ്പോഴും വികാരഭരിതർ ആവുന്നത് മറ്റുള്ള വ്യക്തിയിലോ, വസ്തുവിലോ, അതല്ലെങ്കിൽ ആഗ്രഹങ്ങളിലോ ഉള്ള സമന്വയം വ്യതിചലിക്കുമ്പോൾ ആകാം. അത്തരത്തിലുള്ള ആ ബന്ധം നിലനിർത്തികൊണ്ടുപോകാൻ ശ്രമിച്ചാൽ ഒരുപക്ഷെ വികാരങ്ങളെ സ്വയം നിയന്ത്രിക്കാൻ ആയേക്കാം.
സങ്കടം പകുത്തുനൽകാൻ ആവില്ല, സ്നേഹം തൊട്ടുനോക്കാൻ പറ്റില്ല, വേദന അടിച്ചേൽപ്പിക്കാൻ നല്ലതല്ല, പ്രണയം തോന്നിപ്പിക്കുവാൻ ആകില്ല, ദേഷ്യം ഉത്തെചിപ്പിക്കുവാൻ ആകില്ല അതിനാൽ വികാരങ്ങൾ എന്നും സ്വന്തം നിഴലുപോലെയാണ് . നമ്മുടേത് മാത്രം. നമ്മുടെ രീതികൾ മറ്റുള്ളവരിൽ നിന്ന് വത്യസ്തമായിരിക്കും. അത് ഉൾക്കൊണ്ടു ജീവിച്ചാൽ ഒരു പരിധിവരെ സമാദാനം അനുഭവിക്കാം. അത് കൂടെയുള്ളവർ ഉൾകൊള്ളാൻ തയ്യാറായാൽ, നമ്മൾ അവരെയും മനസ്സിലാക്കിയാൽ പരസ്പരം ശാന്തത കൈവരിക്കാൻ കഴിഞ്ഞേക്കാം.