2016, ഏപ്രിൽ 23, ശനിയാഴ്‌ച


പുള്ലോത്തുപാട്ട് 

എന്റെ ഓർമ്മകളിലെ  ഞാൻ  ഏറ്റവും അധികം ഓർക്കാനും , ഓർത്ത് ആസ്വദിക്കാനും ഒരുപാട് ഇഷ്ടപ്പെടുന്ന ഒന്നാണു തറവാടിന്റെ അമ്പലത്തിലെ സർപ്പക്കാവും , കളവും , തൊറ്റവുമെല്ലാം . പാദങ്ങൾ ആ  മണ്ണിനെ   സ്പർശിക്കുമ്പോൾ  തന്നെ ശരീരത്തിൽ ശാന്തത ഊഴ്ന്നു കേറും . ചൂടിന്റെയും ഉഷ്ണത്തിന്റെയും വീര്യം എത്രതന്നെ ആയാലും കാവിന്റെ മേനിയഴകായ ഇലച്ചാർത്തുകളും വള്ളിപടർപ്പുകളും, ചുറ്റിവരിഞ്ഞു പ്രൌഡിയോടെ കാവിനു രൂപം നൽകുന്ന മരവള്ളികളും ശാഖകളും ഏതു  ശക്ത്മായ വേനലിനേയും ഒരു മറപോലെ മാറ്റിനിർത്തി കുളിർമ്മയുടെ അന്തരീക്ഷം സൃഷ്ടിക്കും , സർപ്പദൈവങ്ങൾ കുടികൊള്ളുന്ന ശിലകൾക്കുമുന്നിൽ പ്രാർത്ഥനയോടെ നിൽക്കുമ്പോൾ കിട്ടുന്ന അനുഭൂതി അവിസ്മരണീയമാണ്. അവിടെയൊക്കെ നിറയുന്ന മഞ്ഞളിന്റെ ഗന്ധം ശ്വാസത്തിൽ പടർന്നു ലഹരിയുടെ ഉന്മാദം ഉണർത്തിയ ഓർമ്മകൾ ഇന്നും എന്നിലുണ്ട്. നാവൂറുപാട്ടിന്റെ താളത്തിൽ ലയിച്ചുപോകുന്ന മനസ്സും ... ശരീരത്തിലെ ഓരോ നാഡിയും ആ ലയത്തിൽ താളം പിടിക്കും. കുരുത്തോലയിൽ തീർത്ത അലങ്കാരങ്ങൾ ആ ഓളത്തിനു എന്നും ഒരു മാറ്റുതന്നെയാണ്.വർണ്ണപ്പൊടികൾ ചായംതീർത്ത സർപ്പക്കളങ്ങൾ, നോമ്പുനോറ്റുവന്ന പുള്ലോത്തിയും സംഗവും, ഉറഞ്ഞുതുള്ളുന്ന ദേവിസങ്കല്പ്പങ്ങളും, പാലക്കൊമ്പ് എന്നുള്ളിപ്പുമെല്ലാം എത്രയാവർത്തി കണ്ടാലും മതിവരാത്ത, ചേലൊത്ത കാഴ്ചകൾ തന്നെയാണ്‌.ശാന്തതയും ഭക്തിയും ആലിംഗനം ചെയ്യുന്ന നിമിഷങ്ങൾ ...അരമണികിലുക്കവും, ചിലമ്പിൻതാളവും നേരുന്ന നല്ല ഊർജ്ജവും നമ്മളിൽ പടർന്നുകേറും. അഞ്ജനമണിനാഗത്തിന്റെയും, കരിനാഗത്തിന്റെയുമെല്ലാം കഥകൾ .....സ്വോതത് തർക്കവും , ഭാഗപോരും ഒരിക്കലും ഈ  ഊർജ്ജസ്വലമായ വിശ്വാസങ്ങളും ആചാരങ്ങളും ഇല്ലാതാക്കരുത് എന്ന് അപേക്ഷിക്കുന്നു. ബാല്യത്തിൽ കണ്ട് ഇഷ്ടപ്പെട്ട  ഇത്തരം പൈതൃകങ്ങൾ നഷ്ടപ്പെടുമ്പോൾ ഞാൻ ഒരുപാട് വേദനിക്കുന്നു ......

2016, ഏപ്രിൽ 22, വെള്ളിയാഴ്‌ച

chindakal


ഇടക്കാല ഓർമ്മകൾ 

ഇടക്കൊക്കെ അച്ഛൻ ഗൾഫിൽ  വരുമ്പോ സന്തോഷത്തിന്റെ നാളുകളാണ് .ദിനചര്യകൾക്കുണ്ടാവുന്ന മാറ്റം തീർത്തും ഉണ്മെഷകരമാണ് . അമ്മ പത്തുപ്രാവ്ശ്യം വിളിച്ചാലും ഉണരാൻ മടിയുള്ള ഞാൻ അച്ഛന്റെ "മോളേ" എന്ന ഒറ്റ വിളിയിൽ ഉണരും. കുഞ്ഞി ചെരുപ്പിട്ട് അച്ഛന്റെ കയ്യിൽ തൂങ്ങി വടക്കേപുറത്തെ പ്ലിയൂർ മാവിന്റെ ചൊട്ടിലെക്കു പോവും. അവിടെ തന്നെ ഒരു വേപ്പിൻ മരവും ഉണ്ട് .  അതില്നിന്നു ഒന്ന് രണ്ടു ഇല പൊട്ടിച്ചു പല്ലുതേക്കാൻ തരും. ആ കൈപ്പിന്റെ ഓർമ ഇന്നും എന്റെ നാവിന്റെ തുമ്പത്ത് തളം കെട്ടുന്നു.  ഓർമകളുടെ വേര് ഓടുംതോറും മനസ്സിനുള്ളിൽ പുതിയ സ്പന്ദനങ്ങൾ നിറയുന്നു.....